Month: നവംബർ 2018

തെറ്റായ വശത്തോ?

ഘനയിലെ ടെക്കിമാനിലേക്കുള്ള പാലം ഒലിച്ചുപോയപ്പോൾ ടാണോ നദിയുടെ അങ്ങേക്കരയിലുള്ളന്യൂ ക്രോബോയിലെ നിവാസികൾ ഒറ്റപ്പെട്ടുപോയി. അതു കാരണം ടെക്കിമാനിൽ ഉള്ള പാസ്റ്റര് സാമുവേൽ അപ്പിയയുടെ സഭയിൽ ആൾ കുറഞ്ഞു. കാരണം അംഗങ്ങളിൽ അധികവും ന്യൂ ക്രോബോയിൽ ആയിരുന്നു താമസിച്ചിരുന്നത് – അതായത് നദിയുടെ “തെറ്റായ” കരയിൽ. പ്രതിസന്ധിയുടെ നടുവിൽ, കൂടുതൽ കുട്ടികളെ ഉൾക്കൊള്ളത്തക്കവിധം സഭയുടെ ചിൽഡ്രൻസ് ഹോം വിപുലമാക്കാൻ പാസ്റ്റർ സാം ശ്രമിച്ചു. തുടർന്ന് നദിക്കക്കരെ ന്യൂ ക്രോബോയിൽ ഔട്ട്ഡോര് മീറ്റിംഗുകൾ സഭ ക്രമീകരിച്ചു. താമസിയാതെ പുതിയ വിശ്വാസികളെ അവർ സ്നാനപ്പെടുത്താൻ ആരംഭിച്ചു. ഒരു പുതിയ സഭ രൂപം കൊണ്ടു. അതു മാത്രമല്ല പ്രവേശനം ആഗ്രഹിച്ചിരുന്ന അനാഥ കുട്ടികൾക്കായി ഒരു പുതിയ ഇടം ന്യൂ ക്രോബോയിൽ തയ്യാറായി. ദൈവം പ്രതിസന്ധിയോട് തന്റെ പുനഃസ്ഥാപന പ്രവൃത്തി നെയ്തു ചേർത്തു.

പ്രതിസന്ധികളുടെ നടുവിൽ പ്രവര്ത്തിക്കുന്നതിന് പുതിയ വഴികൾ ദൈവം തങ്ങളെ കാണിക്കുന്നത് പാസ്റ്റർ സാമും അപ്പൊസ്തലനായ പൗലൊസും കണ്ടെത്തി. ഇന്ന് നമ്മുടെ വെല്ലുവിളി ഉയര്ത്തുന്ന സാഹചര്യങ്ങളിൽ ദൈവം എന്തായിരിക്കും ചെയ്യുന്നത്?

കഠിന സംഭാഷണങ്ങൾ

ഞങ്ങളുടെ വിദൂര ഓഫീസിലെ സ്റ്റാഫിനോട് കര്ശനമായി സംസാരിക്കുന്നതിനായി ഒരിക്കൽ എനിക്ക് 50 മൈലുകൾ കാറോടിക്കേണ്ടി വന്നു. അയാൾ ഞങ്ങളുടെ സ്ഥാപനത്തെ മോശമായി പ്രതിനിധീകരിക്കുന്നു എന്ന് ഒരാൾ പരാതി പറയുകയും അതു ഞങ്ങളുടെ പ്രതിച്ഛായയെ മോശമായി ബാധിക്കും എന്നു ഞാൻ ചിന്തിക്കുകയും ചെയ്തു. അയാളുടെ ചെയ്തികൾക്ക് മാറ്റം വരുത്തുന്നതിനുള്ള ചില നിർദ്ദേശങ്ങൾ പറയണമെന്നു ഞാൻ ചിന്തിച്ചു.

1 ശമുവേൽ 25-ൽ അപകടകരമായ ഒരു തിരഞ്ഞെടുപ്പ് നടത്തിയ യിസ്രായേലിന്റെ ഭാവി രാജാവിനെ എതിരിടുന്ന വ്യക്തിയെ നാം കാണുന്നു. അബീഗയിൽ നാബാലിനെ വിവാഹം ചെയ്തിരുന്നു. പേരിന് അനുസൃതമായിരുന്നു അയാളുടെ സ്വഭാവം (ഭോഷൻ) (വാ. 3,25). ദാവീദും അവന്റെ ആളുകളും നാബാലിന്റെ ആടുകളെ സംരക്ഷിച്ചതിനുള്ള പ്രതിഫലം നൽകാൻ നാബാൽ വിസമ്മതിച്ചു (വാ. 10-11). തന്റെ കുടുംബത്തെ നശിപ്പിച്ചു പ്രതികാരം ചെയ്യാൻ ദാവീദ് തീരുമാനിച്ചു എന്നും ഭോഷനായ തന്റെ ഭര്ത്താവ് ന്യായങ്ങൾ ചെവിക്കൊള്ളുകയില്ല എന്നും അറിഞ്ഞ അബീഗയിൽ ഒരു സമാധാന യാഗം ഒരുക്കി ദാവീദിനെയും അവന്റെ ആളുകളെയും എതിരേൽക്കാൻ പുറപ്പെടുകയും തന്റെ ചെയ്തികളെ പുനരാലോചിക്കാൻ അവനെ നിർബന്ധിക്കുകയും ചെയ്തു (വാ. 18-31).

എങ്ങനെയാണ് അബീഗയിൽ ഇതു ചെയ്തത്? ദാവീദിനെ തൃപ്തനാക്കാൻ കഴുതപ്പുറത്തു ഭക്ഷണ സാധനങ്ങള് അയച്ചു കടം വീട്ടിയും ദാവീദിനോടു സത്യം പറഞ്ഞുകൊണ്ടും. അവന്റെ ജീവിതത്തിലുള്ള ദൈവ വിളിയെ ബുദ്ധിപൂര്വം അവൾ അവനെ ഓർമ്മിപ്പിച്ചു. പ്രതികാരത്തിനുള്ള ആഗ്രഹത്തെ അവൻ ജയിച്ചാൽ, ദൈവം അവനെ രാജവാക്കി കഴിയുമ്പോൾ അനാവശ്യമായി രക്തം ചൊരിഞ്ഞതിന്റെ മനസ്സാക്ഷിക്കുത്ത് അവനു അനുഭവിക്കേണ്ടി വരില്ല എന്നവൾ പറഞ്ഞു (വാ. 31).

മറ്റുള്ളവര്ക്ക് ദോഷം വരുത്തുന്നതും ദൈവത്തിനുവേണ്ടി പ്രയോജനപ്പെടുത്തേണ്ട അവരുടെ ഭാവി തകര്ത്തു കളയുന്നതുമായ ഒരു കഠിന തെറ്റു ചെയ്യാൻ ഒരുങ്ങുന്ന ഒരാളെ നിങ്ങൾക്ക്റിയാമായിരിക്കും. അബീഗയിലിനെപ്പോലെ ഒരു കഠിന സംഭാഷണത്തിനായി ദൈവം നിങ്ങളെ വിളിക്കുന്നുണ്ടോ?

പണിയുന്നത് നിര്ത്തരുത്!

ഒരിക്കല് ജോലിയില് ഒരു പുതിയ പദവി ഏറ്റെടുക്കാന് സമയമായപ്പോള് അത് ദൈവം അയച്ചതാണ് എന്ന് സൈമണ് വിശ്വസിച്ചു. തന്റെ തീരുമാനത്തെക്കുറിച്ച് പ്രാര്ത്ഥിക്കുകയും ആലോചന കേള്ക്കുകയും ചെയ്തശേഷം ദൈവം വലിയ ഉത്തരവാദിത്തങ്ങള് ഏറ്റെടുക്കാനുള്ള അവസരം തനിക്ക് നല്കുകയാണ് എന്നയാള്ക്ക് തോന്നി. എല്ലാം ഉചിതമായിത്തോന്നുകയും ബോസ് അയാളുടെ നീക്കത്തെ പിന്താങ്ങുകയും ചെയ്തു. എന്നാല് തുടര്ന്ന് കാര്യങ്ങള് താളം തെറ്റാന് തുടങ്ങി. ചില സഹപ്രവര്ത്തകര് അയാളുടെ പ്രമോഷനില് അമര്ഷം കാണിക്കുകയും സഹകരിക്കാതിരിക്കുകയും ചെയ്തു. എല്ലാം വിട്ടു കളഞ്ഞാലോ എന്ന് അയാള് ചിന്തിക്കാന് തുടങ്ങി. 

യിസ്രായേല്യര് ദൈവത്തിന്റെ മന്ദിരം പണിയാന് യെരൂശലേമിലേക്കു മടങ്ങി വന്നപ്പോള്, ശത്രുക്കള് അവരെ ഭയപ്പെടുത്താനും നിരുത്സാഹപ്പെടുത്താനും ശ്രമിച്ചു (എസ്രാ 4:4). യിസ്രായേല്യര് ആദ്യം മതിയാക്കി, എന്നാല് ദൈവം അവരെ ഹഗ്ഗായി പ്രവാചകനിലൂടെയും സെഖര്യാപ്രവാചകനിലൂടെയും ഉത്സാഹിച്ചപ്പോള് അവര് അദ്ധ്വാനം തുടര്ന്നു (4:24-5:2). 

ഒരിക്കല് കൂടി ശത്രുക്കള് അവരെ ഏറ്റുമുട്ടാന് വന്നു. പക്ഷേ "ദൈവം (അവരെ) കടാക്ഷിച്ചത്" അവര്ക്ക് അറിയാമായിരുന്നതുകൊണ്ട് ഇത്തവണ അവര് സ്ഥിരോത്സാഹികളായി പ്രവര്ത്തിച്ചു (5:5). അവര് ദൈവത്തിന്റെ കല്പനകള് മുറുകെപ്പിടിക്കുകയും തങ്ങള് നേരിടുന്ന ഏത് എതിര്പ്പുകളിലും അവന് തങ്ങളെ താങ്ങും എന്ന് വിശ്വസിക്കുകയും ചെയ്തു. അങ്ങനെ തന്നെ, ആലയത്തിന്റെ പൂര്ത്തീകരണത്തെ തുണയ്ക്കാന് ദൈവം പാര്സി രാജാവിന്റെ ഹൃദയത്തെ ചലിപ്പിച്ചു (വാ.13-14). 

സമാനമായി, തുടരണോ അതോ മറ്റൊരു പദവി കണ്ടെത്തണമോ എന്ന് തീരുമാനിക്കാന് സൈമണ് ദൈവത്തിന്റെ ജ്ഞാനം അന്വേഷിച്ചു. തുടരാന് ദൈവം തന്നെ വിളിച്ചിരിക്കുന്നു എന്നു ബോധ്യപ്പെട്ടപ്പോള് പിടിച്ചുനില്ക്കാന് ദൈവത്തിന്റെ ശക്തിയില് അദ്ദേഹം ആശ്രയിച്ചു. ക്രമേണ തന്റെ സഹപ്രവര്ത്തകരുടെ അംഗീകാരം സൈമണ് നേടിയെടുത്തു.

ദൈവം നമ്മെ എവിടെ ആക്കിയാലും ദൈവത്തെ അനുഗമിക്കാന് നാം ശ്രമിക്കുമ്പോള് എതിര്പ്പുകള് നാം നേരിട്ടേക്കാം. അപ്പോഴാണ് നാം അവനെ പിന്തുടരുന്നതില് ഉറച്ചുനില്ക്കേണ്ടത്. അവന് നമ്മെ വഴിനടത്തുകയും അപ്പുറത്തെത്തിക്കുകയും ചെയ്യും.

സ്പര്ശനത്തിന്റെ ശക്തി

ഇരുപതാം നൂറ്റാണ്ടിലെ, ഇന്ത്യയിലെ മുന്നണി മെഡിക്കൽ മിഷനറിയായിരുന്ന ഡോ. പോൾ ബ്രാന്ഡ് കുഷ്ഠരോഗവുമായി ബന്ധപ്പെട്ട അയിത്തം നേരിട്ടു കണ്ടു. ഒരു അവസരത്തിൽ ചികിത്സ സാധ്യമാണ് എന്ന ഉറപ്പ് നല്കികൊണ്ട് അദ്ദേഹം തന്റെ രോഗിയെ തൊട്ടു. ആ മനുഷ്യന്റെ മുഖത്ത് കണ്ണീര്ചാലുകള് ഒഴുകി. ആ കണ്ണുനീർ എന്തുകൊണ്ട് എന്ന് വിശദീകരിച്ചുകൊണ്ട് ഒരു അറ്റന്ഡന്റ് ഡോ. ബ്രാന്ഡിനോട് പറഞ്ഞു, “താങ്കൾ അയാളെ തൊട്ടു. അത് ആരും വര്ഷങ്ങളായി ചെയ്തിട്ടില്ലാത്ത ഒരു കാര്യമാണ്. അത് ആനന്ദക്കണ്ണീരാണ്.”

തന്റെ ശുശ്രൂഷയുടെ ആരംഭത്തില് ഒരു മനുഷ്യൻ യേശുവിനെ സമീപിച്ചു. എല്ലാത്തരത്തിലുള്ള പകരുന്ന ചര്മ്മരോഗങ്ങളുടെയും പുരാതന മേലെഴുത്തായ കുഷ്ഠ രോഗം ബാധിച്ചവനായിരുന്നു അയാൾ. പഴയനിയമം നിഷ്ക്കര്ഷിച്ചിരുന്ന പ്രകാരം രോഗം നിമിത്തം അയാള്ക്ക് തന്റെ സമൂഹത്തിന് പുറത്ത് ജീവിക്കേണ്ടി വന്നു. രോഗിയായ മനുഷ്യന് അബദ്ധവശാല് ആരോഗ്യമുള്ളവരുടെ സമീപം ചെന്ന് പെട്ടാൽ “അശുദ്ധൻ! അശുദ്ധൻ!” എന്ന് അയാൾ വിളിച്ചു പറയേണമായിരുന്നു. അങ്ങനെ അവര്ക്ക് അവനെ ഒഴിവാക്കാൻ കഴിയും (ലേവ്യാപുസ്തകം 13:45-46).  തൽഫലമായി മനുഷ്യസ്പര്ശമില്ലാതെ ആ മനുഷ്യൻ വർഷങ്ങൾ പിന്നിട്ടിരിക്കാം.

യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു. ഒരു വാക്കുകൊണ്ടു ആളുകളെ സൗഖ്യമാക്കുവാനുള്ള ശക്തിയും അധികാരവും യേശുവിനുണ്ടായിരുന്നു (മര്ക്കൊസ് 2:11-12). പക്ഷേ ശാരീരിക രോഗത്താൽ ഒറ്റപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്യപ്പെട്ട ആ മനുഷ്യനെ യേശു സ്പര്ശിച്ചപ്പോൾ, അവന്റെ സ്പര്ശനം താന് ഒറ്റയ്ക്കല്ലെന്നും മറിച്ച് അംഗീകരിക്കപ്പെട്ടു എന്നും ആ മനുഷ്യനു ബോധ്യപ്പെട്ടു. 

ദൈവം നമുക്ക് അവസരങ്ങൾ നൽകുമ്പോൾ അന്തസ്സും മൂല്യവും കൈമാറുന്ന ഒരു മൃദു സ്പര്ശനത്തിലൂടെ നമുക്ക് കൃപ പകരുകയും സ്നേഹം കാട്ടുകയും ചെയ്യാം. മനുഷ്യ സ്പര്ശനത്തിന്റെ ലളിതമായ സൗഖ്യമാക്കുന്ന ശക്തി, വേദനിക്കുന്ന മനുഷ്യരെ നമ്മുടെ ശ്രദ്ധയും കരുതലും ഓര്മ്മിപ്പിക്കാന് ഉതകുന്നു. 

ദൈവം ആർ എന്നതിന് നന്ദി

ആശംസാ കാർഡുകളിൽ  അച്ചടിച്ചിരിക്കുന്ന ആയിരക്കണക്കിന് ഉദ്ധരണികളില് ഒരു പക്ഷേ ഏറ്റവും ഹൃദയസ്പര്ശകമായത് ഈ ലളിതമായ വാചകങ്ങളാകാം: “നീ ആയിരിക്കുന്നതിന് നന്ദി.” ഈ കാര്ഡ് ലഭിച്ചെങ്കില് നിങ്ങള്ക്കറിയാം, അയാള് നിങ്ങളെ പരിഗണിക്കുന്നത് നിങ്ങള് അയാള്ക്കുവേണ്ടി എന്തെങ്കിലും മഹത്തായത് ചെയ്തിട്ടില്ല, മറിച്ച് നിങ്ങളുടെ സത്തയെ അയാള് അഭിനന്ദിക്കുന്നതുകൊണ്ടാണ് എന്നാണ്. 

ഇത്തരം വികാരം ദൈവത്തോട് “നന്ദി” എന്നു പറയാനുള്ള മികച്ച ഒരു മാര്ഗ്ഗം നമുക്ക് കാട്ടിത്തരുന്നില്ലേ എന്ന് ഞാന് അത്ഭുതപ്പെടുന്നു. തീര്ച്ചയായും, ദൈവം പ്രത്യക്ഷമായി നമ്മുടെ ജീവിതത്തില് ഇടപെടുകയും നാം “നന്ദി ദൈവമേ, എനിക്ക് ആ ജോലി ലഭിക്കാന് ഇടയാക്കിയതിന്” എന്നതുപോലെ എന്തെങ്കിലുമൊക്കെ പറയാനുള്ള സമയങ്ങള് ഉണ്ടാകാറുണ്ട്. പക്ഷേ മിക്കപ്പോഴും നമുക്ക് ഇത്രയുമെങ്കിലും പറയാന് കഴിയും: “നന്ദി ദൈവമേ, നീ ആയിരിക്കുന്നതിന്.” 

അതാണ് 1 ദിനവൃത്താന്തം 16:34 പോലെയുള്ള വാക്യങ്ങള്ക്ക് പിന്നിലുള്ളത്: “യഹോവയ്ക്കു സ്തോത്രം ചെയ്യുവിന്; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.” നന്ദി ദൈവമേ, അങ്ങ് നല്ലവനും സ്നേഹവാനും ആയിരിക്കുന്നതിന്. സങ്കീര്ത്തനം 7:17 : “ഞാന് യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും.” “നാം സ്തോത്രത്തോടെ അവന്റെ സന്നിധിയില് ചെല്ലുക; യഹോവ മഹാദൈവമല്ലോ” (സങ്കീര്ത്തനം 95:2-3). നന്ദി ദൈവമേ, നീ പ്രപഞ്ചത്തിന്റെ മഹാ ദൈവം ആയിരിക്കുന്നതിന്. 

ദൈവം ആരാണ്: അത് തന്നെ നാം ചെയ്യുന്നത് നിര്ത്തിവച്ചിട്ട് അവനെ സ്തുതിക്കാനും നന്ദി കരേറ്റാനും മതിയായ കാരണമാണ്. നന്ദി ദൈവമേ, നീ ദൈവം ആയിരിക്കുന്നതിന്!

അപകടകരമായ ശ്രദ്ധ തെറ്റിക്കലുകൾ

കലാകാരനായ സിഗിസ്മണ്ട് ഗോയെറ്റ്സെ വിക്ടോറിയൻ യുഗത്തിലെ ഇംഗ്ലണ്ടിനെ “മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും” എന്ന് പേരിട്ട പെയിന്റിംഗ് കൊണ്ട് ഞെട്ടിച്ചു കളഞ്ഞു. അതിൽ ഗോയെറ്റ്സെയുടെ തന്നെ തലമുറയിലെ ആളുകളാൽ ചുറ്റപ്പെട്ട കഷ്ടം സഹിക്കുന്ന, കുറ്റം വിധിക്കപ്പട്ട യേശുവിനെ അദ്ദേഹം ആവിഷ്ക്കരിച്ചു. അവർ തങ്ങളുടെ സ്വന്ത താല്പര്യങ്ങളിൽ – കച്ചവടം, കാല്പനികം, രാഷ്ട്രീയം – മുഴുകിയിരുന്നതുകൊണ്ട് രക്ഷകന്റെ ത്യാഗത്തെക്കുറിച്ച് അത്ഭുതകരമാം വിധം അവബോധമില്ലാതെ ഇരുന്നു. യേശുവിന്റെ ക്രൂശിന്റെ ചുവട്ടിലിരുന്ന കൂട്ടത്തെപ്പോലെ അവനോട് നിസംഗത കാട്ടിയ ആൾക്കൂട്ടത്തിനും, അവർ കാണാതെ പോയത് എന്താണെന്നോ ആരെയാണെന്നോ ഒരു രൂപവുമില്ലായിരുന്നു. 

നമ്മുടെ കാലത്തും വിശ്വാസികള്ക്കും അവിശ്വാസികള്ക്കും ഒരുപോലെ നിത്യതയില് നിന്നും എളുപ്പത്തില് ശ്രദ്ധ തെറ്റിപ്പോകും. ശ്രദ്ധ പതറലിന്റെ ഈ മൂടല് മഞ്ഞിനെ, ദൈവത്തിന്റെ മഹാസ്നേഹത്തിന്റെ സത്യത്താല് എങ്ങനെ ക്രിസ്തുവിശ്വാസികള്ക്ക് ഭേദിക്കാന് സാധിക്കും? ദൈവത്തിന്റെ മക്കള് എന്ന നിലയില് പരസ്പരം സ്നേഹിച്ചു കൊണ്ട് നമുക്ക് തുടങ്ങാം. യേശു പറഞ്ഞു. “നിങ്ങള്ക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങള് എന്റെ ശിഷ്യന്മാര് എന്ന് എല്ലാവരും അറിയും” (യോഹന്നാൻ 13:35). 

പക്ഷേ യഥാര്ത്ഥ സ്നേഹം അവിടെ അവസാനിക്കുന്നില്ല. ആളുകളെ രക്ഷകനിലേക്കു അടുപ്പിക്കാനുള്ള പ്രത്യാശയില് സുവിശേഷം പങ്കുവച്ചുകൊണ്ട് നാം ആ സ്നേഹം വ്യാപിപ്പിക്കുന്നു. പൗലൊസ് എഴുതുന്നതുപോലെ നാം “ക്രിസ്തുവിനുവേണ്ടി സ്ഥാനപതികള്” ആകുന്നു (2 കൊരിന്ത്യര് 5:20). 

ഇങ്ങനെ നമുക്ക് അന്യോന്യവും ലോകത്തോടും അത്യന്തം ആവശ്യമായ ദൈവസ്നേഹത്തെ ക്രിസ്തുവിന്റെ ശരീരമെന്ന നിലയില് പ്രതിഫലിക്കാനും പ്രദര്ശിപ്പിക്കാനും കഴിയുന്നു. അവന്റെ ആത്മാവിനാല് ശക്തീകരിക്കപ്പെട്ട ഈ രണ്ട് പ്രയത്നങ്ങളും യേശുവിലുള്ള ദൈവസ്നേഹം കാണുന്നതില് നിന്ന് നമ്മെ തടയുന്ന ആകര്ഷണങ്ങളെ ഭേദിക്കുന്നതില് ഒരു ഭാഗമാകട്ടെ. 

പ്രോത്സാഹിപ്പിക്കാന് ബാധ്യസ്ഥര്

ക്രോസ് കണ്ഡ്രി മീറ്റില് മറ്റേതില് നിന്നും വ്യത്യസ്തമാണ് സ്റ്റീവന് തോംസണ് മെമ്മോറിയല് സെന്റിപേഡ്. ഏഴ് പേരടങ്ങുന്ന ഓരോ സംഘവും ഒരുമിച്ച് ഒരു കൂട്ടമായി മൂന്ന് മൈലില് ആദ്യത്തെ രണ്ട് മൈല് ഒരു കയര് പിടിച്ച് ഓടും, രണ്ട് മൈല് എത്തുമ്പോള് ടീം കയര് താഴെയിട്ടിട്ട് വ്യക്തിഗതമായി ഓട്ടം പൂര്ത്തിയാക്കും. അതുകൊണ്ട് ഓരോ വ്യക്തിയും എടുക്കുന്ന സമയം, ടീമിന്റെ ഒരുമിച്ചുള്ള വേഗതയുടെയും ഓരോരുത്തന് ഒറ്റയ്ക്ക് ഓടിയതിന്റെ വേഗതയുടെയും സമ്മിശ്രമായിരിക്കും. 

ഈ വര്ഷം, എന്റെ മകളുടെ ടീം ഞാന് മുന്പ് കണ്ടിട്ടില്ലാത്ത ഒരു തന്ത്രം പരീക്ഷിച്ചു. അവര് കൂട്ടത്തിലെ ഏറ്റവും വേഗതയുള്ള ഓട്ടക്കാരനെ ഏറ്റവും മുന്പിലും അയാള്ക്ക് തൊട്ടുപിന്നില് ഏറ്റവും വേഗത കുറഞ്ഞയാളെയും നിര്

ത്തി. വേഗത കുറഞ്ഞയാളോട് പ്രോത്സാഹനവാക്കുകള് പറയാന് കഴിയുന്നത്ര അരികില് വേഗതയുള്ളയാളെ നിര്

ത്തുകയായിരുന്നു അവരുടെ ലക്ഷ്യം എന്ന് അവള് വിശദീകരിച്ചു. 

അവരുടെ പദ്ധതി എന്നെ എബ്രായരുടെ പുസ്തകത്തിലെ ഒരു ഭാഗം ഓര്മ്മിപ്പിച്ചു. "പ്രത്യാശയുടെ സ്വീകാരം 

നാം മുറുകെ പിടിച്ചുകൊണ്ട്" (വാ. 10:23) "സ്നേഹത്തിനും സല്പ്രവൃത്തികള്ക്കും ഉത്സാഹം വര്ദ്ധിപ്പാന് അന്യോ

ന്യം സൂക്ഷിച്ചുകൊള്ളുക" (വാ. 24)  എന്നു ലേഖകന് നമ്മെ നിര്ബന്ധിപ്പിക്കുന്നു. ഇത് നേടിയെടുക്കാന് അനേകം മാര്ഗ്ഗങ്ങള് ഉണ്ടെങ്കിലും എഴുത്തുകാരന് ഒരെണ്ണം എടുത്തു കാട്ടുന്നു: "ചിലര് ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മില് പ്രബോധിപ്പിച്ചുകൊണ്ട്" (വാ. 24). പ്രാപ്തിയുള്ളപ്പോള് മറ്റ് വിശ്വാസികളുമായി ഒരുമിച്ചുകൂടുന്നത് വിശ്വാസജീവിതത്തിന്റെ മര്മ്മപ്രധാന വിഷയമാണ്. ചിലപ്പോള് ജീവിതത്തിന്റെ ഓട്ടം നമുക്ക് കൈകാര്യം ചെയ്യാവുന്നതിലും അധികമായി തോന്നാം, ആശയറ്റ് കയര് താഴെയിടാന് നമുക്ക് തോന്നിയേക്കാം. നാം ഒരുമിച്ച് ഓടുമ്പോള്, ബലമായി ഓടാനുള്ള പ്രോത്സാഹനം നമുക്ക് പരസ്പരം നല്കാം!

പൊട്ട ആടും നല്ല ഇടയനും

എന്റെ സുഹൃത്ത് ചാഡ് വ്യോമിങിൽ ഒരു വര്ഷം ഒരു ആട്ടിടയനായി ചെലവഴിച്ചു. “ആട് തീരെ വിവരം കേട്ടതാണ്. കണ്മുന്നിൽ എന്ത് കണ്ടാലും അവറ്റകൾ തിന്നും”, അവൻ പറഞ്ഞു. “തൊട്ടുമുമ്പിലെ പുല്ല് മുഴുവൻ തിന്നു കഴിഞ്ഞാലും പുല്ലുള്ള വേറെ ഭാഗം ഉണ്ടോ എന്ന് അവൻ തിരിഞ്ഞു നോക്കില്ല. മണ്ണുകൂടി അവറ്റകൾ തിന്നാൻ തുടങ്ങും!” 

ഞങ്ങൾ ചിരിച്ചു, എത്രയോ തവണ ബൈബിൾ മനുഷ്യനെ ആടിനോട് താരതമ്യം ചെയ്യുന്നു എന്ന്  ചിന്തിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. നമുക്ക് ഒരു ആട്ടിടയനെ ആവശ്യം ആണ് എന്നതിൽ ആശ്ചര്യമില്ല! പക്ഷേ ആടുകൾ അത്രയ്ക്ക് വിഡ്ഢികളായതുകൊണ്ട് കേവലം ഏത് ഒരു ആട്ടിടയനും ശരിയാവില്ല. ആടുകൾക്ക് വേണ്ടത് അവയെ കരുതുന്ന ഒരു ഇടയനെയാണ്. ബാബിലോണിൽ അടിമകളായിരുന്ന, പ്രവാസത്തിലായിരുന്ന ദൈവജനത്തിന് യെഹെസ്കേൽ എഴുതുമ്പോൾ അവൻ അവരെ മോശം ഇടയന്മാരാൽ നയിക്കപ്പെട്ട ആളുകളോട് ഉപമിച്ചു. ആട്ടിൻ കൂട്ടത്തെ പരിപാലിക്കുന്നതിന് പകരം യിസ്രായേലിലെ നായകന്മാർ അവരെ ചൂഷണം ചെയ്തു, അവരിൽ നിന്ന് ലാഭം ഉണ്ടാക്കി (വാ. 3). തുടര്ന്ന് വന്യമൃഗങ്ങള്ക്ക് ഇരയാകുവാൻ അവയെ ഉപേക്ഷിച്ചിട്ട് പോയി (വാ. 5). 

പക്ഷെ അവർ പ്രത്യാശയറ്റവരായിരുന്നില്ല. നല്ലിടയനായ ദൈവം, അവരെ ചൂഷണം ചെയ്ത നായകന്മാരിൽ നിന്ന് അവരെ രക്ഷിക്കുമെന്ന് വാഗ്ദത്തം ചെയ്തു. അവരെ ഭവനത്തിൽ കൊണ്ടു വരാമെന്നും, അവരെ സമൃദ്ധമായ പുല്പുറത്തു ആക്കുമെന്നും അവർക്കു വിശ്രമം നൽകുമെന്നും അവൻ വാക്ക് നല്കി. മുറിവേറ്റവയെ അവൻ സൗഖ്യമാക്കുകയും കാണാതായവയെ തേടി പോകുകയും ചെയ്യും (വാ. 11-16). അവൻ വന്യമൃഗങ്ങളെ ഓടിച്ചുകളയും, അങ്ങനെ അവന്റെ ആട്ടിൻപറ്റം സുരക്ഷിതരാവും (വാ. 28). 

ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിലെ അംഗങ്ങൾക്ക് മൃദുവായ കരുതലും നിർദേശവും ആവശ്യമാണ്. നമ്മെ എപ്പോഴും പച്ചയായ പുല്പുറത്തേക്കു നയിക്കുന്ന ഒരു ഇടയനെ കിട്ടിയതിൽ നാം എത്ര ഭാഗ്യവാന്മാരാണ്! (വാ. 14). 

ആരാണ് വാഹനമോടിക്കുന്നത്?

1940 കളിൽ ജപ്പാൻ ചൈനയെ ആക്രമിക്കുമ്പോള്ൾ ചൈനയിലെ വുഷൂവിൽ ഒരു മിഷനറി സര്ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു ഡോ. വില്യം വാലസ്. ആ സമയത്ത് സ്റ്റൗട്ട് മെമ്മോറിയൽ ആശുപത്രിയുടെ ചുമതല ഏറ്റിരുന്ന വാലസ് തന്റെ ഉപകരണങ്ങൾ വള്ളത്തിൽ കയറ്റാൻ ശുപത്രിയോട് നിര്ദ്ദേശിച്ചു. തുടർന്ന് സൈന്യത്തിന്റെ ആക്രമണം ഒഴിവാക്കാൻ നദിയിൽ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചുകൊണ്ട് അവർ ആശുപത്രി സേവനം തുടർന്നു.

ആപൽഘടങ്ങളിൽ, താൻ ജീവിച്ചിരുന്നാൽ, രക്ഷകനുവേണ്ടി ചെയ്യാൻ തനിക്ക് ജോലിയുണ്ട് എന്ന് ഫിലിപ്പിയർ 1:21 – വാലസിന്റെ പ്രിയപ്പെട്ട വാക്യങ്ങളിൽ ഒന്ന്– അദ്ദേഹത്തെ ഓര്മ്മിപ്പിച്ചു. മറിച്ച് മരിച്ചാൽ, തനിക്ക് ക്രിസ്തുവുമായുള്ള നിത്യതയുടെ വാഗ്ദത്തം ഉണ്ട്. 1951-ൽ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ തടവിലാക്കപ്പെട്ടപ്പോൾ അദ്ദേഹം മരണമടഞ്ഞതിലൂടെ ഈ വാക്യം പ്രത്യേക അർത്ഥതലങ്ങൾ കൈവരിച്ചു.
യേശുവിന്റെ അനുഗാമികളായ നമുക്ക് കാംക്ഷിക്കാവുന്ന ഒരു അഗാധമായ ഭക്തി പൗലൊസിന്റെ എഴുത്ത് പ്രതിഫലിപ്പിക്കുന്നു; അവനെ പ്രതി പരീക്ഷകളോ ആപത്തോ നേരിട്ടാൽ പോലും അത് നമ്മെ ശക്തീകരിക്കുന്നു. പരിശുദ്ധാത്മാവിനാലും നമ്മുടെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയാലും ഉളവാകുന്ന ഭക്തിയാണത്. അത് ഒരു വാഗ്ദത്തം കൂടിയാണ്. കഠിന സാഹചര്യങ്ങളിൽ അവിരാമമില്ലാത്ത സേവനങ്ങൾക്കായി നാം സ്വയം സമര്പ്പിക്കുന്നതു പോലും ഈ ഓർമ്മപ്പെടുത്തൽ ഉള്ളതുകൊണ്ടാണ്: നമ്മുടെ ജീവിതവും അദ്ധ്വാനവും ഇവിടെ അവസാനിക്കുമ്പോൾ അതിനുമപ്പുറം ക്രിസ്തുവുമായുള്ള നിത്യതയുടെ സന്തോഷം നമുക്കുണ്ട്.

നമ്മുടെ കഠിന വേളകളിൽ ഇപ്പോൾ ക്രിസ്തുവുമായി നടക്കാൻ സമർപ്പിക്കപ്പെട്ട ഹൃദയത്തോടും അവനുമായുള്ള നിത്യതയുടെ വാഗ്ദത്തത്തിൽ ദൃഷ്ടി പതിപ്പിച്ചും നമ്മുടെ ദിനങ്ങളും പ്രവൃത്തികളും ദൈവസ്നേഹത്താൽ മറ്റുള്ളവർക്ക് അനുഗ്രഹമാകട്ടെ.

ഉറപ്പായ പ്രത്യാശ

1940 കളിൽ ജപ്പാൻ ചൈനയെ ആക്രമിക്കുമ്പോള്ൾ ചൈനയിലെ വുഷൂവിൽ ഒരു മിഷനറി സര്ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു ഡോ. വില്യം വാലസ്. ആ സമയത്ത് സ്റ്റൗട്ട് മെമ്മോറിയൽ ആശുപത്രിയുടെ ചുമതല ഏറ്റിരുന്ന വാലസ് തന്റെ ഉപകരണങ്ങൾ വള്ളത്തിൽ കയറ്റാൻ ശുപത്രിയോട് നിര്ദ്ദേശിച്ചു. തുടർന്ന് സൈന്യത്തിന്റെ ആക്രമണം ഒഴിവാക്കാൻ നദിയിൽ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചുകൊണ്ട് അവർ ആശുപത്രി സേവനം തുടർന്നു.

ആപൽഘടങ്ങളിൽ, താൻ ജീവിച്ചിരുന്നാൽ, രക്ഷകനുവേണ്ടി ചെയ്യാൻ തനിക്ക് ജോലിയുണ്ട് എന്ന് ഫിലിപ്പിയർ 1:21 – വാലസിന്റെ പ്രിയപ്പെട്ട വാക്യങ്ങളിൽ ഒന്ന്– അദ്ദേഹത്തെ ഓര്മ്മിപ്പിച്ചു. മറിച്ച് മരിച്ചാൽ, തനിക്ക് ക്രിസ്തുവുമായുള്ള നിത്യതയുടെ വാഗ്ദത്തം ഉണ്ട്. 1951-ൽ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ തടവിലാക്കപ്പെട്ടപ്പോൾ അദ്ദേഹം മരണമടഞ്ഞതിലൂടെ ഈ വാക്യം പ്രത്യേക അർത്ഥതലങ്ങൾ കൈവരിച്ചു. 

യേശുവിന്റെ അനുഗാമികളായ നമുക്ക് കാംക്ഷിക്കാവുന്ന ഒരു അഗാധമായ ഭക്തി പൗലൊസിന്റെ എഴുത്ത് പ്രതിഫലിപ്പിക്കുന്നു; അവനെ പ്രതി പരീക്ഷകളോ ആപത്തോ നേരിട്ടാൽ പോലും അത് നമ്മെ ശക്തീകരിക്കുന്നു. പരിശുദ്ധാത്മാവിനാലും നമ്മുടെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയാലും ഉളവാകുന്ന ഭക്തിയാണത്. അത് ഒരു വാഗ്ദത്തം കൂടിയാണ്. കഠിന സാഹചര്യങ്ങളിൽ അവിരാമമില്ലാത്ത സേവനങ്ങൾക്കായി നാം സ്വയം സമര്പ്പിക്കുന്നതു പോലും ഈ ഓർമ്മപ്പെടുത്തൽ ഉള്ളതുകൊണ്ടാണ്: നമ്മുടെ ജീവിതവും അദ്ധ്വാനവും ഇവിടെ അവസാനിക്കുമ്പോൾ അതിനുമപ്പുറം ക്രിസ്തുവുമായുള്ള നിത്യതയുടെ സന്തോഷം നമുക്കുണ്ട്. 

നമ്മുടെ കഠിന വേളകളിൽ ഇപ്പോൾ ക്രിസ്തുവുമായി നടക്കാൻ സമർപ്പിക്കപ്പെട്ട ഹൃദയത്തോടും അവനുമായുള്ള നിത്യതയുടെ വാഗ്ദത്തത്തിൽ ദൃഷ്ടി പതിപ്പിച്ചും നമ്മുടെ ദിനങ്ങളും പ്രവൃത്തികളും ദൈവസ്നേഹത്താൽ മറ്റുള്ളവർക്ക് അനുഗ്രഹമാകട്ടെ.